Friday, June 27, 2008


കൊടുങ്ങല്ലൂര്‍ രുചിക്കായി മാവൂര്‍ റോഡിലെത്താം
മഞ്ഞളും കുങ്കുമവും വാരിപ്പൂശി കാവുതീണ്ടിയെത്തുന്ന കോമരങ്ങളുടെ ഇഷ്ടരുചി മെനുകാര്‍ഡിലേക്ക്‌ പകര്‍ത്തുകയാണ്‌ മാവൂര്‍ റോഡിലെ ഹോട്ടല്‍ അസ്‌മ ടവര്‍. അസ്‌മ ടവറിലെ `കൊടുങ്ങല്ലൂര്‍ ചിക്കന്‍' കോഴിേക്കാടന്‍ മനസുകളില്‍ ഇടം നേടിയിട്ട്‌ ഏറെനാളായി. തനത്‌ കൊടുങ്ങല്ലൂര്‍ പാചകത്തിന്റെ ഈ അപൂര്‍വരുചിയറിയാന്‍ ഏറെപ്പേര്‍ അസ്‌മ ടവറിലെ മെസ്‌ബാന്‍ റസ്‌റ്റോറന്‍ിലെത്തുന്നുണ്ട്‌. മല്ലിയും മുളകും തേങ്ങാക്കൊത്തും മാത്രമുപയോഗിച്ചു പാകം ചെയ്‌തെടുക്കുന്നു എന്നതാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്റെ പ്രത്യേകത. ഈ പാചകക്കുറിപ്പിനു നന്ദി പറയേണ്ടത്‌ സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തില്‍ കാവുതീണ്ടാനെത്തുന്ന കോമരങ്ങേളാടും. ഭരണിക്ക്‌ ക്ഷേത്രത്തിലെത്തുന്ന കോമരങ്ങള്‍ക്കായി കൊടുങ്ങല്ലൂരെ ബന്ധുവീട്ടുകാര്‍ തയ്യാറാക്കുന്ന കോഴിക്കറിയാണ്‌ അതേ ചേരുവകള്‍ ഉപയോഗിച്ച്‌ മെസ്‌ബാന്‍ റസ്‌റ്റോറന്റ്‌ പുന:സൃഷ്ടിച്ചത്‌. കണ്ണൂര്‍ സ്വദേശിയായ ഷിനോയ്‌ എന്ന ഷെഫ്‌ അവതരിപ്പിച്ച `കൊടുങ്ങല്ലൂര്‍ ചിക്കന്‍' വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ആരാധകരെ നേടി. അജിനോമോട്ടോ തുടങ്ങിയ കൃത്രിമ ചേരുവകളോ നിറങ്ങളോ ചേര്‍ക്കാത്ത കൊടുങ്ങല്ലൂര്‍ ചിക്കന്‌ തൊണ്ണൂറു രൂപയേ വിലയുള്ളൂ.`നാടന്‍ അടുക്കള' ഭക്ഷ്യമേളയുടെ ഭാഗമായാണ്‌ കൊടുങ്ങല്ലൂര്‍ ചിക്കന്‍ കൊണ്ടുവന്നതെന്ന്‌ അസ്‌മടവര്‍ ജനറല്‍ മാനേജര്‍ വി. വേണുഗോപാല്‍ പറഞ്ഞു. പതിവുവിഭവങ്ങള്‍ക്കു പകരം അപൂര്‍വ്വമായ നാട്ടുരുചികള്‍ നഗരത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്‌ നാടന്‍ അടുക്കള. പുഴമീനുകളായ മാലാന്‍, ഏരി, എന്നിവയ്‌ക്കൊപ്പം കരിമീന്‍ പൊള്ളിച്ചത്‌, മാന്ത വറുത്തത്‌, ബീഫ്‌ ഉലര്‍ത്തിയത്‌ എന്നിവയും നാടന്‍ അടുക്കളയില്‍ ലഭിക്കും. തെക്കന്‍ തിരുവിതാംകൂറിലെ സിറിയന്‍ പാചകശൈലിയനുസരിച്ചുള്ള ഇത്തരം വിഭവങ്ങള്‍ അന്വേഷിച്ച്‌ ധാരാളം പേരെത്തുന്നു. ഉച്ചയ്‌ക്ക്‌ മീന്‍വിഭവങ്ങള്‍ വേണമെന്ന്‌ നിര്‍ബന്ധമുള്ള കോഴിക്കോട്ടുകാര്‍ക്ക്‌ നേരമിരുട്ടിയാല്‍ കോഴിയില്ലാതെ പറ്റില്ലെന്നു വേണുേഗാപാല്‍ പറയുന്നു. അത്താഴത്തിനു റസ്‌റ്റോറന്റിലെത്തുന്ന കുടുംബങ്ങള്‍ ഏറെയും ആവശ്യപ്പെടുക ചിക്കന്‍ വിഭവങ്ങളാകും. കഡായ്‌ ബിരിയാണി ്രേപമികളാണ്‌ രാത്രിസന്ദര്‍ശകരില്‍ മറ്റൊരുകൂട്ടര്‍. മഡ്‌ക്ക എന്നു പേരുള്ള പ്രത്യേക കുടുക്കയില്‍ പാചകം ചെയ്യുന്ന കഡായ്‌ ബിരിയാണി ഓര്‍ഡര്‍ ചെയ്‌ത്‌ 20 മിനിട്ടിനുശേഷമേ തീന്‍മമശയിലെത്തൂ. ഇത്രയും നേരം ക്ഷമയോടെ കാത്തിരിക്കാന്‍ ഭക്ഷണപ്രേമികള്‍ക്കും ഒട്ടും വിഷമമില്ല. ചിക്കന്‍ കഡായിക്കു തൊണ്ണൂറും ഫിഷിന്‌ നൂറും രൂപയുമാണ്‌ മെസ്‌ബാനിലെ നിരക്ക്‌.തീറ്റപ്രിയരെ തൃപ്‌തിപ്പെടുത്താന്‍ മറ്റൊരു റസ്‌റ്റോറന്റ്‌ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഇേപ്പാള്‍ അസ്‌മ ടവര്‍. മെസ്‌ബാന്‍ എന്നുതന്നെ പേരിട്ടിരിക്കുന്ന പുതിയ റെസ്‌റ്റോറന്റ്‌ മിംസ്‌ ആശുപത്രിക്കു സമീപം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും.

3 comments:

Anonymous said...

how was this, not bad isnt it??

Anonymous said...

how was this, not bad isnt it??

മുസാഫിര്‍ said...

കൊടുങ്ങല്ലൂരിനു അങ്ങിനെയൊരു ഭക്ഷണ ശൈലിയുണ്ടെന്നത് ഒരു പുതിയ അറിവാണ്.