Wednesday, June 11, 2008

Enjoy Food at calicut

പുതുരുചിയുടെ താലിതീര്‍ത്ത്‌ സംസം
------------------------------------
കഴിച്ചുമടുത്ത കോഴിക്കോടന്‍ വിഭവങ്ങളില്‍ നിന്നൊരു വിടുതല്‍ തേടുന്നവര്‍ക്കായി താലിയുമൊരുക്കി കാത്തിരിക്കുകയാണ്‌ സംസം റസ്‌റ്റോറന്റ്‌. റെഡ്‌ ക്രോസ്‌ റോഡില്‍ ടാഗോര്‍ സെന്റ്‌ിനറി ഹാളിന്‌ എതിര്‍വശത്തുള്ള സംസമിലെ `താലി മീല്‍സ്‌' കഴിക്കാന്‍ ഉച്ചയ്‌ക്ക്‌ എന്നുമൊരു കല്യാണത്തിനുള്ള ആളുണ്ടാകും. ഉത്തരേന്ത്യന്‍ ഭക്ഷണസമ്പ്രദായമായ താലിയിലെ വിഭവങ്ങള്‍ പരിഷ്‌ക്കരിച്ച്‌ സംസം അവതരിപ്പിച്ച `താലി മീല്‍സ്‌' നഗരത്തിന്റെ തീന്‍മേശയില്‍ പുതുട്രെന്‍ഡായിക്കഴിഞ്ഞു.വലിയ താലത്തില്‍ ചപ്പാത്തിയും ചോറും അതിനൊപ്പം ചെറിയ അളുക്കുകളില്‍ വ്യത്യസ്‌തമായ കറികളും വിളമ്പുന്ന രീതിക്കാണ്‌ താലി എന്നു പറയുക. സസ്യാഹാരവിഭവങ്ങള്‍ മാത്രമുപയോഗിക്കുന്ന തനതുരീതിയില്‍ നിന്നുമാറി ചിക്കനും ഫ്രൈഡ്‌റൈസുമൊക്കെ ഉള്‍പ്പെടുത്തിയ സംസം സ്‌റ്റൈല്‍ പെട്ടെന്നു ശ്രദ്ധ നേടി. സൂപ്പ്‌, നൂഡില്‍സ്‌, ഫ്രൈഡ്‌റൈസ്‌, ചപ്പാത്തി, ചിക്കന്‍, ദാല്‍ഫ്രൈ, ഫ്രൂട്ട്‌സലാഡ്‌, കര്‍ഡ്‌ സലാഡ്‌ എന്നിവയുള്‍പ്പെടുന്ന നോണ്‍-വെജ്‌ താലിക്ക്‌ 50 രൂപയേയുള്ളൂ. ഒരു ബിരിയാണിയുടെ കാശു പോലുമാകുന്നില്ലെന്നര്‍ത്ഥം. ചില്ലി ചിക്കന്‍, ചിക്കന്‍ മഞ്ചൂരി എന്നിങ്ങനെയായി വിഭവങ്ങള്‍ ഓേരാദിവസവും മാറുകയും ചെയ്യും. പച്ചക്കറിവാദികള്‍ക്ക്‌ ചിക്കനുപകരം ഗോപിമഞ്ചൂരിയനും പനീര്‍ബട്ടര്‍മസാലയുമുള്ള വെജ്‌ താലിക്ക്‌ 40 കൊടുത്താല്‍ മതി.ഉച്ചയ്‌ക്ക്‌ താലിമീല്‍സ്‌ കഴിക്കാനെത്തുന്നവരുടെ നല്ല തിരക്കാണെന്ന്‌ റസ്‌റ്റോറന്റ്‌ ജനറല്‍മാനേജര്‍ ആമിര്‍ പറഞ്ഞു. കോളേജ്‌ വിദ്യാര്‍ത്ഥികളും കമ്പനി എക്‌സിക്യുട്ടീവ്‌സുമടങ്ങുന്ന യുവതലമുറയാണ്‌ താലിയുടെ ആരാധകര്‍. ``മെട്രോനഗരങ്ങളുമായി ബന്ധമുള്ളതുകൊണ്ട്‌ പല ചെറുപ്പക്കാരും താലി സ്‌റ്റൈല്‍ കഴിച്ചിട്ടുണ്ടാകും. കോഴിക്കോട്ടുകാര്‍ക്ക്‌ ഏറെ പ്രിയമായ നോണ്‍വെജ്‌ വിഭവങ്ങളും കൂടി ഉള്‍പ്പെടുത്തിയതോടെ ഇതു പെട്ടെന്ന്‌ ഹിറ്റായി''- ആമിര്‍ പറയുന്നു.രാവിലെ 12 മുതല്‍ രാത്രി 11 വരെയാണ്‌ റസ്‌റ്റോറന്റ്‌ പ്രവര്‍ത്തിക്കുക. വൈകീട്ട്‌ ഷവായ, ്രേബാസ്‌റ്റഡ്‌ ചിക്കന്‍, ഷവര്‍മ തുടങ്ങിയ അറബിക്‌ വിഭവങ്ങളും സംസം വിളമ്പുന്നു. മട്ടണും അറബിക്‌ റൈസും ചേര്‍ത്ത്‌ പാകംചെയ്യുന്ന മട്ടണ്‍മന്തി എന്ന തനതുപേര്‍ഷ്യന്‍ വിഭവവും ഇവിടെ ലഭിക്കും. ഒപ്പം നാടന്‍കോഴിബിരിയാണിയും തണ്ടൂരി, ചൈനീസ്‌ ഡിഷുകളും. കുട്ടികളെ സംസമിലേക്കാകര്‍ഷിക്കുന്നത്‌ ഇവിടുത്തെ ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികളാണ്‌. ബ്രാന്‍ഡഡ്‌ ഐസ്‌ക്രീമുകള്‍ക്കു പകരം സ്വന്തമായി നിര്‍മ്മിക്കുന്ന ഐസ്‌ക്രീമുപയോഗിച്ചുണ്ടാക്കുന്ന ഐസ്‌മില്‍ക്ക്‌ സ്‌പെഷ്യാലിറ്റികള്‍ക്കും ആരാധകരേറെ.വൈകുന്നേരങ്ങളില്‍ കുടുംബവുമായി ഭക്ഷണംകഴിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന്‌ റസ്‌റ്റോറന്റ്‌ ബിസിനസ്‌ ഡെവലപ്‌മെന്റ്‌ മാനേജര്‍ സുരേഷ്‌ പറഞ്ഞു. മഹാനഗരങ്ങളിലേതുപോലെ കോഴിേക്കാട്ടും `ഡൈനിങ്‌ ഔട്ട്‌' എന്ന സമ്പ്രദായം വേരുറപ്പിക്കുകയാണ്‌. മറ്റിടങ്ങളിലേക്കാള്‍ വിഭവങ്ങള്‍ പെട്ടെന്നുകിട്ടണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ കോഴിക്കോട്ടുകാര്‍. ഓര്‍ഡര്‍ ചെയ്‌ത്‌ അടുത്തമിനുട്ടില്‍ വിഭവങ്ങള്‍ മേശയില്‍ നിരക്കണമെന്നാണ്‌ അവരുടെ ആഗ്രഹം. ഇതുകണ്ടറിഞ്ഞ്‌ സര്‍വീസ്‌ വേഗത്തിലാക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്‌്‌.കാസര്‍കോട്‌ സ്വദേശി അബ്ദുള്ള മന്നംകുഴിയിലാണ്‌ സംസം ഉടമ. തിരുവനന്തപുരം എം.എല്‍.എ. ക്വാര്‍ട്ടേര്‍സിനുമുന്നില്‍ മുപ്പതുവര്‍ഷമായി സംസം റസ്‌റ്റാറന്റ്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. കുടുതല്‍ ശാഖകള്‍ തുറക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ മൂന്ന്‌ വര്‍ഷം മുമ്പ്‌ സംസം കോഴിക്കോട്ടെത്തിയത്‌. റസ്‌റ്റോറന്റിലെ ഫോണ്‍: 6573550